Friday, May 21, 2010

ചിട്ടയോടെ ഉള്ള ഈശ്വര സ്മരണ

താന്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭക്തന്‍ എന്ന ഭാവത്തില്‍ നില്‍ക്കുന്ന നാരദ മുനിയെ കണ്ട്ഒന്നുമറിയാത്ത വിധം വിഷ്ണു ഭഗവന്‍ അരുളി . " നാരദരെ, ഭൂമിയില്‍ എന്റെ ഏറ്റവും വലിയ ഒരു ഭക്തന്‍ ഉണ്ട് . അദ്ദേഹത്തെ പോയി പരിചയപ്പെട്ടു വരൂ ".നാരദര്‍ ഇത് കേട്ടു വല്ലാതെയായി . തന്നെക്കാള്‍ വലിയ ഭക്തനോ ?

ഭഗവാനോട് ഒന്നും പറയാതെ നാരദര്‍ ഭൂമിയിലെത്തി . ഭഗവാന്‍ പറഞ്ഞ ഭകതനെ കണ്ടെത്തി . ഒരു സാധാരണ കര്‍ഷകന്‍ . കലപ്പയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അയാള്‍ 'ഹരി 'എന്നു പറഞ്ഞു . വയലില്‍ കന്നുപൂട്ടിയപ്പോള്‍ കര്‍ഷകന്‍ വീണ്ടും 'ഹരി ' എന്ന് പറഞ്ഞു . ജോലി എല്ലാം കഴിഞ്ഞു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍അയാള്‍ വീണ്ടും 'ഹരി' എന്ന് പറഞ്ഞു . ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മൂന്നേ മൂന്നു തവണ മാത്രം ഭഗവാനെവിളിക്കുന്ന ഇയാളാണോ ഇത്ര വലിയ ഭക്തന്‍ ! താനാനെങ്കില്‍ സാദാ സമയവും ഹരിനാമകീര്‍ത്തനം ചൊല്ലിനടക്കുന്നു !

നാരദര്‍ തിരിച്ചു ചെന്ന് മഹാവിഷ്ണുവിനോട്‌ പറഞ്ഞു : "മൂന്നു പ്രാവശ്യം ഹരിനാമം സ്മരിക്കുന്നവനാണോ ഏറ്റവുംവലിയ ഭക്തന്‍ ?"

ഭഗവാന്‍ മറുപടി പറഞ്ഞില്ല . പകരം ഒരു ചെറിയ ഭരണിയില്‍ നിറഞ്ഞു തുളുമ്പും വിധം എണ്ണ നല്‍കിയിട്ട് വൈകുണ്ട്ടത്തിനു ചുറ്റും ഒരു പ്രദക്ഷിണം വയ്ക്കാന്‍ ആവശ്യപ്പെട്ടു , ഒരു തുള്ളി പോലും തുളുമ്പി പോകരുതെന്നും ഓര്‍മിപ്പിച്ചു .നാരദര്‍ അനുസരിച്ചു . ഒരു വട്ടം പ്രദക്ഷിണം ചെയ്തു വന്ന നാരദരോട് ഭഗവാന്‍ ചോദിച്ചു : " നാരദരെ , പ്രദക്ഷിണം ചെയ്യുമ്പോള്‍ അങ്ങ് എത്ര പ്രാവശ്യം നാമം ജപിച്ചു ?"

"എങ്ങനെ ജപിക്കാനാ ഭഗവാനെ ? എന്റെ ശ്രദ്ധ മുഴുവന്‍ എണ്ണ ഭരണിയില്‍ ആയിരുന്നു . "

" നാരദരെ എണ്ണ ഭരണിക്ക് , സാദാ നാമജപത്തില്‍ മുഴുകി ഇരിക്കുന്ന താങ്കളുടെ ശ്രദ്ധയെ അതില്‍ നിന്ന്മാറ്റുവാന്‍ കഴിഞ്ഞു . ഒരു പ്രാവശ്യം പോലും അങ്ങ് എന്നെ സ്മരിച്ചില്ല . അപ്പോള്‍ ജീവിതത്തിലെകഷ്ട്ടപ്പാടുകള്‍ക്കിടയിലും പാവം കര്‍ഷകന്‍ മൂന്ന് പ്രാവശ്യം എന്നെ എന്നും മുടങ്ങാതെ സ്മരിക്കാന്‍ മറക്കുന്നില്ല . ഭക്തന്‍ മോശക്കാരന്‍ ആണോ ?

ഏതു സാഹചര്യത്തിലും ചിട്ടയോടെ ഈശ്വരസ്മരണ ചെയ്യാന്‍ കഴിയുന്നത്‌ മഹത്തായ കാര്യം തന്നെ .

കാത്തിരിക്കാന്‍ ഉള്ള ക്ഷമ ( മഹാന്മാര്‍ പറഞ്ഞ കഥകള്‍ )

വൈകുണ്ട്ടതിലേക്കുള്ള യാത്രയിലാണ് നാരദ മുനി . മാര്‍ഗ മദ്ധ്യേ അദ്ദേഹം തപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസിയെകണ്ടു മുട്ടി . നാരദരെ കണ്ടപ്പോള്‍ യോഗി പറഞ്ഞു , "മാമുനെ എനിക്കെന്നാണ് മോക്ഷം കിട്ടുക എന്ന് ഭഗവാനോട് തിരക്കണേ ... "നാരദര്‍ തലകുലുക്കി . അദ്ദേഹം യാത്ര തുടര്ന്നു, കുറെ ദൂരം മുന്നോട്ടു ചെന്നപ്പോള്‍ . അദ്ദേഹം മറ്റൊരു തപസ്വിയെ കണ്ടു മുട്ടി , അദ്ദേഹവും ഇതേ കാര്യം മാമുനിയോടു ആവശ്യപ്പെട്ടു .


വൈകുണ്ട ദര്‍ശനം കഴിഞ്ഞു മടങ്ങിയ നാരദര്‍ തപസ്വികളെ വീണ്ടും കണ്ടു മുട്ടി . നാരദര്‍ ഒരാളോട് പറഞ്ഞു . " താങ്കള്‍ക്ക് ഇനി നാല് ജന്മം കൂടി കഴിഞ്ഞാലേ മോക്ഷം കിട്ടു എന്ന് ഭഗവന്‍ അരുളി ".ഇത് കേട്ട തപസ്വി " ഈശ്വരാ നാല് ജന്മമോ ?"അദ്ദേഹം അത് കേട്ട് നിരാശയിലായി . "എന്റെ അധ്വാനം എല്ലാം പാഴായല്ലോ . ഇനിഎന്തിനീ പാഴ്വേല " . സന്യാസി തപസ്സു നിര്‍ത്തി അവിടം വിട്ടു യാത്രയായി .

രണ്ടാമത്തെ തപസ്വിയും മുനിയോടു തന്റെ കാര്യം തിരക്കി , നാരദര്‍ വളരെ വിഷമത്തോടെ പറഞ്ഞു. " താങ്കളുടെകാര്യം
കുറച്ചു കൂടി അമാന്തമാണ് ...."സന്യാസി പറഞ്ഞു " എന്തായാലും അങ്ങ് പറയു , കേള്‍ക്കട്ടെ "ദൂരെനില്‍ക്കുന്ന പുളി മരം ചൂണ്ടി നാരദര്‍ പറഞ്ഞു ." അതിലെത്ര ഇലയുണ്ടോ , അത്രയും ജന്മം കഴിഞ്ഞാലെ താങ്കള്‍ക്ക്മുക്തി ലഭിക്കു . " " ഹാവൂ .... അപ്പോള്‍ എനിക്ക് മുക്തി ലഭിക്കും എന്ന് ഉറപ്പാണ്‌ . അതിനായി എത്ര കാലംവേണമെങ്കിലും ഞാന്‍ കാത്തിരിക്കാം ...." അദ്ദേഹം ആനന്ദം കൊണ്ട് തുള്ളിച്ചാടി .......

നിമിഷം അവിടെ ഒരു ജ്യോതിസ്സ് തെളിഞ്ഞു . അശരീരി മുഴങ്ങി ! " കുഞ്ഞേ , നീ ഇപ്പോള്‍തന്നെ മുക്തനായിക്കഴിഞ്ഞിരിക്കുന്നു . നിന്റെ ക്ഷമയും സ്ഥിരോല്സാഹതിനുള്ള മനസ്സും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു."

തടസ്സങ്ങള്‍ കണ്ടു മനം മടുത്താല്‍ വിജയം ഒരിക്കലും അരികിലാകില്ല . സ്ഥിരോല്സഹിക്ക് മാത്രമേ വിജയം നേടാന്‍കഴിയു